നടനായും തിരക്കഥാകൃത്തായും വള്ളിത്തിരയിൽ തിളങ്ങിയിട്ടുള്ള താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളുപ്പെടുത്തിയിരികുകയാണ് ഫളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍.
സ്‌കൂളില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുക്കാന്‍ കൊണ്ട് പോയിപ്പോഴായിരുന്നു സംഭവം. എന്റെ ടീച്ചറിന്റെ ഭര്‍ത്താവിനൊപ്പമാണ് പോവുന്നത്. എനിക്ക് മിമിക്രി മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് അവരുടെ എല്ലാ പരിപാടിയും കഴിഞ്ഞ് എന്റെ ഐറ്റം തീരുന്നത് വരെ കാത്തിരിക്കുകയാണ് സാറും കുട്ടികളും. ഒടുവില്‍ എന്റെ ഐറ്റം കഴിഞ്ഞ് തിരികെ പോരുകയാണ്. ട്രെയിനിന് പോകാനുള്ളത് കൊണ്ട് റിസള്‍ട്ട് എന്തായി എന്നറിയാന്‍ കാത്തിരിക്കാനൊന്നും സമയം ഇല്ലായിരുന്നു.
റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഒന്‍പത് മണി. ട്രെയിന്‍ രണ്ട് മണിക്കേ വരികയുള്ളു. അങ്ങനെ അവിടെ കാത്ത് നില്‍ക്കുമ്പോഴാണ് മിമിക്രിയില്‍ പങ്കെടുത്ത വേറൊരു കുട്ടി വരുന്നത്. അവനോട് റിസള്‍ട്ട് എന്തായി എന്ന് ചോദിച്ചപ്പോള്‍ ഒന്നാം സ്ഥാനം ഇരുപത്തിയൊന്നാം നമ്പറിനാണെന്ന് പറഞ്ഞു. നോക്കുമ്പോള്‍ അതെന്റെ നമ്പറാണ്.
അങ്ങനെയാണ് അതില്‍ വിജയിച്ചത് ഞാനാണെന്ന് അറിയുന്നത്. ഇതോടെ വലിയ സന്തോഷത്തോടെയാണ് ട്രെയിനില്‍ കയറുന്നത്. കാല് കുത്താന്‍ പോലും സ്ഥലമില്ലായിരുന്നു. ഒടുവില്‍ ഞാനും എന്റെ കൂട്ടുകാരനും കൂടെ വാതിലിന്റെ സൈഡിലായി സ്ഥലം കിട്ടി നിന്നു. ഇടയ്ക്ക് ഒരു പ്രായമുള്ള ആള് ഞങ്ങളെ തിക്കി ഞെരുക്കി ബാത്ത്‌റൂമിലേക്ക് പോയി. തിരികെയും അതുപോലെ പോയി.
പെട്ടെന്ന് അദ്ദേഹമൊരു കരച്ചിലാണ്. അദ്ദേഹത്തിന്റെ പേഴ്‌സ് ആരോ അടിച്ച് മാറ്റിയെന്ന് പറഞ്ഞാണ് കരയുന്നത്. ശേഷം അത് ഞാനാണെന്ന് പറഞ്ഞു. കേട്ടവരെല്ലാം എന്റെ നേരെ തിരിഞ്ഞു. ഇതോടെ ഞാനല്ല പേഴ്‌സ് എടുത്തതെന്നും ഞാനിങ്ങനെ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയാണെന്നുമൊക്കെ പറഞ്ഞു. സ്‌കൂളിന്റെ ഐഡിന്റിറ്റി കാര്‍ഡ് വരെ കാണിച്ച് കൊടുത്തു. എന്നിട്ടും അവര്‍ വിട്ടില്ല. എന്റെ കണ്ണൊക്കെ നിറഞ്ഞ് വരികയാണ്. പക്ഷേ ആളുകള്‍ എന്റെ ശരീരം മൊത്തം പരിശോധിച്ചിട്ടും പേഴ്‌സ് കിട്ടിയില്ല. ഇവന്‍ ഒറ്റയ്ക്കാവില്ല, വേറെയും ആളുകളുണ്ടാവും. അതൊക്കെ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാവുമെന്നൊക്കെ ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ പേഴ്‌സ് അയാള്‍ ഇരുന്നിടത്ത് നിന്നും തിരികെ കിട്ടി. ഇതോടെ എന്നെ പിടിച്ച് നിര്‍ത്തിയവരൊക്കെ വിട്ടിട്ട് പോയി. രാവിലെ 5 മണിക്ക് ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ പത്രം വാങ്ങി. അതില്‍ എന്റെ മത്സരഫലം ഉണ്ടായിരുന്നു. അത് ഞാന്‍ അവരെ കാണിച്ച് കൊടുത്തിട്ടാണ് പോന്നതെന്നും വിഷ്ണു പറയുന്നു.